Sunday, October 12, 2008

ബിസിനസ്സ് വാര്‍ത്ത:കത്തൊലിക്കാ സഭ പുതിയ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി


റോം: ആത്മീയ വ്യവസായ രംഗത്തെ വമ്പന്മാരായ റോമങ്കത്തോലിക്കാ സഭ തങ്ങളുടെ ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡായ "അല്‍ഫോന്‍സാമ്മ" വിപണിയിലിറക്കി. ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ നീക്കം. സഭയ്ക്ക് ശക്തമായ സാന്നിധ്യമുള്ള കേരള വിപണിയിലെ കടുത്ത മത്സരം നേരിടുന്നതിന് പുതിയ തനതു ബ്രാന്‍ഡ് സഹായകമാകുമെന്ന് കേരള ഓപ്പറേഷന്‍സ് (സെയിത്സ് & മാര്‍ക്കറ്റിംഗ്) ജനറല്‍ മാനേജര് ബിഷപ് മാര്‍പവ്വത്തില്‍ പറഞ്ഞു. അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്ക്, വിശേഷിച്ച് പിരിഞ്ഞിരിക്കുന്ന കാലുകള്‍ നേരെയകുന്നതിന് "അല്‍ഫോന്‍സാമ്മ" ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കമ്പനി ആസ്ഥാനമായ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങളിലേക്കുള്ള ബ്രാന്ഡുകളും ചെയര്‍മാനും സി ഇ ഒ യുമായ പോപ്പ് ബെനദിക്റ്റ് വിപണിയിലിറക്കി. സഭയുടെ കേരളത്തിലെ മൊത്തവിതരണക്കാരയ കേരള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ പ്രതിനിധികളായി കെ എം മാണി, പി സി ജോര്‍ജ്, പി സി തോമസ് തുടങിയവര് ചടങ്ങില്‍ പങ്കെടുത്തു. മലയാള മനോരമയാണ് "അല്‍ഫോന്‍സാമ്മ" യുടെ കേരളത്തിലെ മുഖ്യ പരസ്യ ഏജന്റ്.

Thursday, January 03, 2008

അരിവില കൂടുമ്പോള്‍ ഓര്ത്തുപോകുന്നത്

അരിക്കു വില 17 രൂപാ. കേരളത്തില്‍ ആകെ ആവശ്യമുള്ളതില്‍ 30% മാത്രമാണ്‍ ഇവിടെ ക്രിഷിചെയ്യുന്നത്. ഇതു തന്നെ അതിശയോക്തിയാണോ എന്നാണ്‍ സംശയം. 90 കളുടെ തുടക്കത്തിലാണ്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി വയലുകള്‍ നികത്താന്‍ തുടങിയത്. വീടുവയ്ക്കാന്‍ മറ്റു സ്ഥലമില്ലാത്തവര്‍ നികത്തുന്നത് ഒഴിച്ചാല്‍ ഇതില്‍ മഹാഭൂരിപക്ഷവും കച്ചവടക്കണ്ണോടെയായിരുന്നു. പുതിയ തലമുറക്ക് ഇത്തരം പണികളില്‍ താല്പര്യമില്ലാതായതും കൂലിച്ചെലവ് കൂടിയതും നെല്‍ക്രിഷിയുടെ അന്ത്യം കുറിചു. കര്‍ഷകതൊഴിലാളികള്‍ മറ്റ്മേഖലകളില്‍ തൊഴില്‍ തേടി.
ഈ സാഹചര്യത്തിലാണ്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂന്ണിയന്‍ ആലപ്പുഴയില്‍ നിലം നികത്തല്‍ വിരുദ്ധ സമരം തുടങ്ങിയത്. എ കണാരന്‍ എന്ന ഉശിരന്‍ നേതാവിന്റെ നേത്രുത്വത്തില്‍. നിലം നികത്തിയിടങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ പിടിചെടുത്ത് ചെങ്കൊടി നാട്ടി. സ. വി എസ് അച്യുതാനന്ദന്റെ ഇടപെടല്‍ സമരത്തിന്‍ കൂടുതല്‍ ആവേശവും ശക്തിയും പകര്‍ന്നു. വൈകിയില്ല, വിയെസ്സിന്റെ വെട്ടിനിരത്തലിനെതിരെ മാധ്യമപ്പട അണിനിരന്നു. നിലം നികത്തിയ കര്‍ഷകന്റെ കണ്ണീര്‍ക്കഥകളില്‍ മലയാ‍ള പത്രങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. വെട്ടിനിരത്തല്‍ എന്ന വാക്ക് വീയെസ്സിന്റെ വിശേഷണ പദമായി. നിലം നികത്തല്‍ കര്‍ഷകന്റെ ജന്മാവകാശമായി സ്ഥപിച്ചെടുക്കുവോളം അതു നീണ്ടു.
അരിക്കു വില കൂടിയതിനെക്കുറിച്ചുള്ള മുഖപ്രസംഗങ്ങള്‍ വായിച്ചപ്പോള്‍ ഇതൊക്കെ ഓര്‍ത്തുപോയി. അത്രമാത്രം.

Sunday, November 25, 2007

Saturday, November 24, 2007

നാണംകെട്ട പ്രചരണം

ചെറുപ്പം മുതല്‍ സ്ഥിരമാ‍യി മാത്രുഭൂമി പത്രം (മാത്രം) വായിക്കുന്ന ഒരാള്‍ക്ക് ആ പത്രത്തിന് ഗൂഢലക്ഷങ്ങളുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ വിശ്വസിക്കാന്‍
പ്രയാസമാണ്. എന്നാല്‍ ആ പ്ത്രം പടച്ചുവിടുന്ന വാര്‍ത്തകളുടെ നിജം അറിയാന്‍ ഇടവരുമ്പോഴാണ് എന്താണ് ഇവരുടെ ലക്ഷം എന്ന് സംശയിച്ചു പോകുന്നത്.
ഇതാ ഏറ്റവും പുതിയ ഉദാഹരണം.‘ഭൂപരിഷ്കരണ നിയമം റദ്ദാക്കാന്‍ വ്യവസായ വകുപ്പിന്റെ ശുപാര്‍ശ’എന്ന് ഇന്നലെ മാത്രുഭൂമി ലീഡ് വാര്‍ത്ത.
ഞെട്ടിയില്ല.കാരണം ഈയിടെയായി മാത്രുഭൂമി കൈയിലെടുക്കുമ്പൊള്‍ ഇതിലപ്പുറവും പ്രതീക്ഷിക്കുന്നുണ്ട്.
പത്രാധിപരെ എടൊ ഗോപാലക്രിഷ്ണാ എന്ന് വിളിച്ച ധിക്കാരത്തിനെ പാഠം പഠിപ്പിക്കാനാണല്ലോ ശ്രമം.യെവരൊന്നും കമ്യുണിസ്റ്റ്കാരേ അല്ല എന്ന് എത്രയായി പറയുന്നു?
ഇപ്പോള്‍ ബോധ്യമായില്ലെ? കമ്യുണിസ്റ്റ്കാരുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ചിരുന്ന ഭൂപരിഷ്കരണ നിയമമാണു റദ്ദാക്കാന്‍ പോകുന്നത്.
ഇതോടെ കേരളത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥ തിരിച്ച് വരുമെന്ന് ലേഖകന്റെ ഭീഷണി.
ഏതായാലും വൈകുന്നേരം ചാനലില്‍ ചര്‍ചയായി. വോട്ടെടുപ്പായി.അപ്പുക്കുട്ടന്‍ വള്ളിക്കുന്നായി.രാജേശ്വരിയെ കണ്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി എന്തുപറയുന്നു എന്ന് ഏറ്റവും അവസാനമെങ്കിലും അന്വേഷിക്കണ്ടെ. പാവത്തിന് പത്രക്കുറിപ്പിറക്കേണ്ടി വന്നു, നിഷേധിച്ചുകൊണ്ട്.
ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ വ്യക്തിപരമായ നിലയില്‍ അവതരിപ്പിച്ചതാണ് കുറിപ്പെന്ന് വ്യവസായ വകുപ്പ് പ്രിന്‍. സെക്രട്ടറി ടി.ബാലക്രിഷ്ണന്‍ പറഞ്ഞതിന് വലിയ
പ്രാധാന്യം കിട്ടിയില്ല(അതൊക്കെ കൊടുക്കാന്‍ പോയാലേ, സ്റ്റോറി പൊളിയും.ഇന്നത്തെ മാത്രുഭൂമിയില്‍ ഇക്കാര്യമേയില്ല). മന്ത്രിയുടെ നിഷേധത്തിന് ലേഖകന്റെ
വിശദീകരണം ഇങ്ങനെ:മന്ത്രിയറിയാതെ ഉദ്യോഗസ്ഥന്‍ ഇങ്ങനെ കുറിപ്പുണ്ടാക്കുമൊ എന്നു ജനം തീരുമാനിക്കട്ടെ.വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു.
നാണംകെട്ട പ്രചരണം എന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. പിറ്റേന്നത്തെ പത്രത്തില്‍ വന്നതിങ്ങനെ: ഭൂപരിഷ്കരണം‌‌: കുറുക്കുവഴിയില്‍ക്കൂടി പണിപറ്റിക്കാന്‍ നോക്കണ്ട.അങ്ങനെ ഒരു ഫയല്‍ തന്റെ ഓഫീസില്‍ വന്നിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ലേഖകന്റെ മറുപടി ഇതാണ്: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ എന്തു സ്ലോ!എന്തായിരിക്കാം ഇവരുടെ ലക്ഷ്യം?
മനോരമയോട് മത്സരിച്ച് (നുണ)പ്രചാരത്തില്‍ ഒന്നാമതെത്തുകയാണോ?.

Thursday, September 13, 2007

എന്ന് സ്വന്തം മുള്ള്

എന്റെ ഇലേ...
നീ വന്ന്
എന്നില്‍ വീണാലും
ഞാന്‍ വന്ന്
നിന്നില്‍ വീണാലും
നിനക്കൊന്നും പറ്റാതെ
നോക്കാന്‍ ഞാനില്ലേ
പിന്നെ എന്താണു നീ
വാടിത്തളര്‍ന്നിങ്ങനെ...

ഇതാ ഞാനും...

ഈ ബ്ലോഗുലകത്തില്‍ ഞാനും..